ന്യൂഡൽഹി: കേരളത്തിനുവേണ്ടത് ഉത്തരവാദിത്വമുള്ള വ്യവസായങ്ങളും നിക്ഷേപകരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വിവിധ പദ്ധതികളിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മന്ത്രി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ, കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്ര ശേഖർ എന്നിവർക്ക് പുറമേ ഹെവി ഇൻഡസ്ട്രീസ്, ഫുഡ് പ്രോസസിംഗ്, ചെറുകിട വാണിജ്യവ്യവസായ മന്ത്രാലയം (എംഎസ്എംഇ) എന്നീ വകുപ്പുകളിലെ മന്ത്രിമാരുമായും വ്യവസായ മന്ത്രി കൂടിക്കാഴ്ച നടത്തി.
കേന്ദ്രത്തിന്റെ പല പദ്ധതികളിലും കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് പാലിക്കാൻ കഴിയാത്ത തരത്തിലുള്ള നിബന്ധനകൾ ആണുള്ളത്.
പരിസ്ഥിതി ലോല പ്രദേശങ്ങൾ നിരവധി ഉള്ളതിനാൽ പല പദ്ധതികൾക്കും ആവശ്യമായ ഭൂമി കണ്ടെത്തുന്നതിൽ വെല്ലുവിളികളുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിന്റെ ഭാഗമായി മെഡിക്കൽ എക്യുപ്മെന്റ് പാർക്ക് സ്ഥാപിക്കും.
കേരളത്തിന്റെ പൊതു മേഘലാ മരുന്നു നിർമാണ കന്പനിയായ കെഎസ്ഡിപിയുവിന് കേന്ദ്ര പൊതു മേഘലാ സ്ഥാപനങ്ങൾക്കു നൽകുന്ന പരിഗണന നൽകണമെന്ന് കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്സ് വകുപ്പുമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കേരളത്തിൽ ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കുന്നതിനായുള്ള നിർദേശങ്ങൾ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു മുൻപാകെ സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിനുവേണ്ടത് ഉത്തരവാദിത്വമുള്ള വ്യവസായങ്ങളും നിക്ഷേപകരും: മന്ത്രി പി. രാജീവ്
11:33 PM Nov 18, 2021 | Deepika.com