മോസ്കോ: റഷ്യയിൽ വെടിമരുന്നു നിർമാണശാലയിൽ സ്ഫോടനത്തിലും തുടർന്നുണ്ടായ അഗ്നിബാധയിലും 16 പേർ മരിച്ചു. മോസ്കോയിൽനിന്ന് 270 കിലോമീറ്റർ അകലെ റയ്സാൻ മേഖലയിലെ ഫാക്ടറിയിലാണ് അത്യാഹിതം.
ഏഴുപേർ മരിച്ചുവെന്നും ഒന്‍പതുപേരെ കാണാതായെന്നുമായിരുന്നു ആദ്യവിവരം. എന്നാൽ, കാണാതായവരും മരിച്ചുവെന്ന് മണിക്കൂറുകൾക്കുശേഷം അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.അഗ്നിബാധ നിയന്ത്രിക്കുന്നതിനായി 170 സേനാംഗങ്ങൾ ഉൾപ്പെടെ വിന്യസിച്ചതായി ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.
റഷ്യയിൽ വെടിമരുന്നു നിർമാണ ശാലയിൽ സ്ഫോടനം; 16 മരണം
12:51 AM Oct 23, 2021 | Deepika.com