ടെൽ അവീവ്: കുരിശുയുദ്ധ പോരാളിയുടേതെന്നു സംശയിക്കുന്ന, 900 വർഷം പഴക്കമുള്ള വാൾ ഇസ്രയേലിന്റെ വടക്കൻ തീരത്തു കണ്ടെടുത്തു. ഷ്ലോമി കാറ്റ്സിൻ എന്ന മുങ്ങൽവിദഗ്ധനാണു കാർമൽ തീരത്തുനിന്ന് ഇതു കണ്ടെത്തിയത്.
ഒരു മീറ്റർ നീളമുള്ള വാളിൽ കക്കയും മറ്റു പൊതിഞ്ഞിരിക്കുകയാണ്. ഇതു നീക്കം ചെയ്തു വിശദമായി പരിശോധിച്ച ശേഷം പ്രദർശനത്തിനു വയ്ക്കുമെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി അറിയിച്ചു. ജറൂസലെമിന്റെ നിയന്ത്രണത്തിനായി യൂറോപ്യൻ ശക്തികൾ 1095ൽ ആരംഭിച്ച കുരിശുയുദ്ധം നൂറ്റാണ്ടുകളാണു നീണ്ടത്.
കുരിശുയുദ്ധക്കാരുടെ വാൾ കണ്ടെത്തി
12:51 AM Oct 20, 2021 | Deepika.com