റിയാദ്: ദക്ഷിണ മാരിബ് പ്രവിശ്യയിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ 134 യെമൻ വിമതർ കൊല്ലപ്പെട്ടു. യെമനിലെ മാരിബ് പ്രവിശ്യയിൽ സൗദിയുടെ നേതൃത്വത്തിൽ നിരവധി വ്യോമാക്രമണമുണ്ടായി.
അബ്ദിയയിലെ ഹൂതി വിമതകേന്ദ്രങ്ങൾക്കും വാഹനങ്ങൾക്കും നേരേയാണ് ആക്രമണം നടത്തിയതെന്നു സൗദി ഔദ്യോഗികമായി അറിയിച്ചു.
ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരേ നടത്തുന്ന ആക്രമണത്തിൽ തിരിച്ചടിയായാണ് വ്യോമാക്രമണം. ഏഴു വർഷമായി ആഭ്യന്തര കലഹം നടക്കുന്ന യെമനിൽ പതിനായിരത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
സൗദി വ്യോമാക്രമണം: 134 യെമൻ വിമതർ കൊല്ലപ്പെട്ടു
11:20 PM Oct 12, 2021 | Deepika.com