മോസ്കോ: റഷ്യയിൽ വ്യാജ മദ്യം കഴിച്ച് 32 പേർ മരിച്ചു. ടാസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഓറെൻബർഗ് പ്രവിശ്യയിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏഴു പേർ ആശുപത്രിയിൽ ചികിത്സ നേടിയശേഷം വീട്ടിലേക്കു മടങ്ങി. 64 പേരാണു വ്യാജ മദ്യം കഴിച്ചത്.
വ്യാജ മദ്യം കഴിച്ചവരുടെ രക്തത്തിൽ മെഥനോൾ കണ്ടെത്തി. വ്യാജ മദ്യവില്പനയുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. 2016ൽ റഷ്യയിലെ ഇർകുട്സ്ക്കിൽ വ്യാജ മദ്യം കഴിച്ച് 70 പേർ മരിച്ചിരുന്നു.
റഷ്യയിൽ വ്യാജ മദ്യം കഴിച്ച് 32 പേർ മരിച്ചു
12:37 AM Oct 11, 2021 | Deepika.com