രാജ്യാന്തര റബർവിപണിയിലെ ഉണർവ് ആഭ്യന്തര മാർക്കറ്റിനു നേട്ടമാകുമോ ? സ്റ്റോക്കിസ്റ്റുകൾ പ്രതീക്ഷയിൽ. ഉത്സവകാല ഡിമാൻഡ് കുരുമുളകുവില ഉയർത്തി. ആഭ്യന്തര അന്വേഷണങ്ങൾക്കിടയിലും ചുക്കിന് മുന്നേറാനായില്ല. മികച്ച കാലാവസ്ഥയിൽ തേയില ഉത്പാദനം ഉയർന്നു. നാളികേരോത്പന്നങ്ങൾക്ക് തളർച്ച. സ്വർണവില വർധിച്ചു.
റബർ
ബാങ്കോക്കിൽ കിലോയ്ക്കു നാലു രൂപ ഉയർന്നെങ്കിലും ആഭ്യന്തരവിലയിൽ മാറ്റമില്ല. മികച്ച കാലാവസ്ഥയിൽ റബർ ഉത്പാദനം ഉയർന്നെങ്കിലും ഒക്ടോബർ ആദ്യ വാരത്തിലും വിപണികളിൽ ഷീറ്റ് വരവ് കുറവായിരുന്നു. അതേസമയം മരങ്ങളിൽനിന്നുള്ള യീൽഡ് ഉയരുന്നതിനാൽ ലഭ്യത വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് ടയർലോബി. ചില ഭാഗങ്ങളിൽ മഴ ടാപ്പിംഗിനെ ചെറിയ അളവിൽ ബാധിച്ചു. കൊച്ചി, കോട്ടയം വിപണികളിൽ വിൽപ്പനക്കാർ കുറഞ്ഞിട്ടും നാലാം ഗ്രേഡ് 17,000 രൂപയിലും അഞ്ചാം ഗ്രേഡ് 16,400-16,800ലും ഒട്ടുപാൽ 11,700ലും ലാറ്റക്സ് 11,500 രൂപയിലും നിലകൊണ്ടു.
കുരുമുളക്
സംഭരണം പുർത്തിയാക്കി അവർ പിൻവലിഞ്ഞതിനാൽ പിന്നീട് വില സ്റ്റെഡിയായി നീങ്ങി. ഗാർബിൾഡ് മുളക് വില കിലോയ്ക്കു 426 രൂപയിൽനിന്നു 431 രൂപയായി. മുൻവാരം സൂചിപ്പിച്ചപോലെ വാങ്ങൽ താത്പര്യത്തിൽ നിരക്ക് ഒരു ചുവടുമുന്നേറിയത് കർഷകർക്ക് ആശ്വാസമായി. കർണാടകത്തിൽനിന്നുള്ള ചരക്കു നീക്കവും കുറവാണ്. ഇറക്കുമതി മുളകിന് ഏരിവ് കുറഞ്ഞതു ദക്ഷിണേന്ത്യൻ മുളകിന് ഡിമാൻഡ് ഉയർത്തി.
അന്താരാഷ്ട്ര മാർക്കറ്റിൽ വെള്ള കുരുമുളകുവിലയിൽ നേരിയ മുന്നേറ്റം. ഇന്തോനേഷ്യ വൈറ്റ് പെപ്പർ വില ടണ്ണിന് 7209 ഡോളറായി ഉയർത്തിയപ്പോൾ മലേഷ്യയുടെ നിരക്ക് 8126 ഡോളറിലാണ്. വിയറ്റ്നാം 100 ഡോളർ ഉയർത്തി 6290 ഡോളറാക്കി. ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5500 ഡോളറാണ്. മലേഷ്യ 5972 ഡോളറിനും ഇന്തോനേഷ്യ 4380 ഡോളറിനും വിയറ്റ്നാം 4290നും ബ്രസീൽ 4100 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്ക്
ഏലക്ക
തേയില
ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഉത്പാദനം ഉയർന്നു. കേരളത്തിൽ ഉത്പാദനം ആറു ശതമാനം വർധിച്ച് 41.46 ദശലക്ഷം കിലോയായി. കൊച്ചിയിൽ പോയവാരം നടന്ന ലേലത്തിൽ ഇലത്തേയില വില കിലോയ്ക്കു രണ്ടു മുതൽ മൂന്നു രൂപ വരെ ഉയർന്നപ്പോൾ പൊടി തേയില വിലയിൽ കാര്യമായ മാറ്റമില്ല. ലീഫ്, ഡസ്റ്റ് ഇനങ്ങൾക്ക് ആഭ്യന്തര വിദേശ ഡിമാൻഡുണ്ട്.
നാളികേരം
പ്രദേശികതലത്തിൽ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞതു തിരിച്ചടിയായി. കൊപ്ര സംഭരണം മില്ലുകാർ കുറച്ചതോടെ ഏതാനും ആഴ്ച്ചകളായി 10,000രൂപയിൽ നിലകൊണ്ട കൊപ്ര വാരാന്ത്യം 9900 ലേക്ക് താഴ്ന്നു. വെളിച്ചെണ്ണ വില16,200 രൂപ.