ഹോങ്കോംഗ്: ഹോങ്കോംഗ് യൂണിവേഴ്സിറ്റിക്കു മുന്നിലെ ടിയാനൻമെൻ സ്മാരകശില്പം നീക്കംചെയ്യുന്നു. നിയമോപദേശം മാനിച്ചാണ് നടപടിയെന്നു മാത്രമാണ് യൂണിവേഴ്സിറ്റി അറിയിച്ചത്.
1989ൽ ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യത്തിനായി പ്രതിഷേധിച്ചവരെ ചൈനീസ് ഭരണകൂടം കൂട്ടക്കൊല ചെയ്തതിനെ അനുസ്മരിച്ച് ഡച്ച് ശില്പി ജെൻസ് ഗാൽഷിയോട്ട് നിർമിച്ച ‘നാണക്കേടിന്റെ സ്തംഭം’ എന്ന ശിൽപം 24 വർഷം മുന്പാണ് യൂണിവേഴ്സിറ്റിക്കു മുന്നിൽ സ്ഥാപിച്ചത്.
ടിയാനൻമെൻ കൂട്ടക്കൊലയെക്കുറിച്ച് ചൈനയിൽ മിണ്ടാൻ അനുവാദമില്ലെങ്കിലും ഹോങ്കോംഗുകാർ ഈ ശില്പത്തിനു മുന്നിൽ അനുസ്മരണ പരിപാടികൾ നടത്തിയിരുന്നു. 2020ൽ കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ ഇതും നിരോധിച്ചു.
ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ ടിയാനൻമെൻ ശില്പം നീക്കംചെയ്യുന്നു
11:58 PM Oct 09, 2021 | Deepika.com