വാഷിംഗ്ടൺ ഡിസി: വധശിക്ഷയും കൈവെട്ടലും അടക്കമുള്ള കിരാത ശിക്ഷകൾ പുനഃസ്ഥാപിക്കാനുള്ള താലിബാന്റെ നീക്കത്തെ യുഎസ് അപലപിച്ചു.
ഇത്തരം നിയമങ്ങൾ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനായി അന്താരാഷ്ട്രസമൂഹവുമായി ചേർന്ന് വേണ്ടതു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാൻ സർക്കാരിലെ ജയിൽവകുപ്പ് മന്ത്രിയായ മുല്ല നൂറുദ്ദീൻ തുറാബിയാണ്, വധശിക്ഷയും കൈവെട്ടലും പുനഃസ്ഥാപിക്കുമെന്നു പറഞ്ഞത്. ഇതിനു പിന്നാലെ താലിബാൻ ഭീകരർ ഹെരാത് നഗരത്തിൽ നാലു മൃതദേഹങ്ങൾ കെട്ടിത്തൂക്കി പ്രദർശിപ്പിച്ചു.
കിരാത ശിക്ഷകൾ; താലിബാനെ അപലപിച്ച് യുഎസ്
10:34 PM Sep 26, 2021 | Deepika.com