റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് ഇരയാകുന്നവരുടെ എണ്ണം വീണ്ടും വർധിച്ചതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷപദവി വഹിച്ചിരുന്ന 2020ൽ വധശിക്ഷ നടപ്പാക്കുന്നതിൽ അമാന്തം കാണിച്ചിരുന്നു. നവംബറിൽ അധ്യക്ഷപദവി ഇറ്റലിക്കു കൈമാറിയതിനു പിന്നാലെ വധശിക്ഷ നടപ്പാക്കുന്നത് ഊർജിതമാക്കി.
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 40 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. 2020ൽ നടപ്പാക്കപ്പെട്ട ശിക്ഷകളുടെ ഇരട്ടിയിലധികമാണിത്. 2019ൽ 185 പേർക്കാണു മരണശിക്ഷ നല്കിയത്.
വധശിക്ഷയ്ക്കു വിധേയമാക്കപ്പെടുന്നവരിൽ പലർക്കും നീതിയുക്തമായ വിചാരണ ലഭ്യമാകുന്നില്ലെന്നും ആംനസ്റ്റി വ്യക്തമാക്കി. പലരെയും നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുന്നു. ജി20 അധ്യക്ഷപദവിക്കാലത്ത് വധശിക്ഷകൾ കുറച്ചത് സത്പേരു ലഭിക്കാൻ മാത്രമായിരുന്നുവെന്നും ആംനസ്റ്റി കൂട്ടിച്ചേർത്തു.
സൗദിയിൽ വധശിക്ഷ കൂടി
12:39 AM Aug 04, 2021 | Deepika.com