ടെൽ അവീവ്: ഗൾഫിൽ എണ്ണകപ്പലിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചു.
ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രേലി കോടീശ്വരൻ ഇയാൽ ഓഫെറിൻ കന്പനിക്കു കീഴിലുള്ള മെർസർ സ്ട്രീറ്റ് എന്ന കപ്പലിനു നേർക്ക് ഒമാൻ തീരത്തുവച്ച് വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
ഇസ്രേലി പ്രധാനമന്ത്രിയുടെ ആരോപണം ഇറാൻ നിഷേധിച്ചു. ഇറാനെതിരേ ഒരു ആരോപണം ഉന്നയിക്കാനുള്ള അവസരം യുഎസിലെ ഇസ്രേലി ലോബി ഉപയോഗപ്പെടുത്തുകയാണെന്ന് ഇറേനിയൻ വിദേശകാര്യ വക്താവ് സയീദ് കത്തീബ്സാദേ പ്രതികരിച്ചു.
എണ്ണക്കപ്പൽ ആക്രമിച്ചത് ഇറാൻ, തിരിച്ചടിയുണ്ടാകും: ഇസ്രേലി പ്രധാനമന്ത്രി
12:35 AM Aug 02, 2021 | Deepika.com