വാഷിംഗ്ടണ്‍: യുഎസ് നിയന്ത്രണത്തിലുള്ള ഗ്വാണ്ടനാമോ തടവറയിൽനിന്ന് ആദ്യമായി ഒരു തടവുകാരനെ മോചിപ്പിച്ചു.
മൊറോക്കോ സ്വദേശിയായ തടവുകാരനാണ് യുഎസിലെ ജോ ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടർന്ന് മോചിതനായത്. 55 കാരനായ അബ്ദുൾ ലത്തിഫ് നാസർ എന്ന തടവുകാരനെ 2016ൽ മോചിപ്പിക്കാൻ റിവ്യൂബോർഡ് തീരുമാനിച്ചിരുന്നു.
എന്നാൽ, അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അന്തിമതീരുമാനത്തിനു വിസമ്മതിച്ചതോടെ മോചനം വൈകുകയായിരുന്നു. യുഎസിന്റെ ദേശീയതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇയാളുടെ ജയിൽശിക്ഷ അനിവാര്യമല്ലെന്ന റിവ്യൂബോർഡിന്റെ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോചനം.
ഗ്വാണ്ടനാമോയിൽനിന്ന് തടവുകാരൻ മോചിതനായി
11:22 PM Jul 19, 2021 | Deepika.com