പാരീസ്: കാൻ ചലച്ചിത്രോത്സവത്തിലെ പാം ഡി ഒർ പുരസ്കാരം ഫ്രഞ്ച് ചിത്രമായ ‘ടിറ്റാൻ’ സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജൂലി ഡുകോർനോ ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും ഒറ്റയ്ക്കു പുരസ്കാരം നേടുന്ന ആദ്യ വനിതയുമായി.
ഓസ്കർ ജേതാവായ ഇറേനിയൻ സംവിധായകൻ അസ്ഗർ ഫർഗാദിയുടെ ‘എ ഹീറോ’, ജുഹോ കോസ്മാനൻ സംവിധാനം ചെയ്ത ‘കംപാർട്ട്മെന്റ് നന്പർ 6’ എന്നീ ചിത്രങ്ങൾ രണ്ടാമത്തെ പുരസ്കാരമായ ഗ്രാൻപ്രീ പങ്കിട്ടു.
മികച്ച നടിയായി നോർവേയിലെ റെനേറ്റെ റീൻസ്വ്(ചിത്രം ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ്), മികച്ച നടനായി അമേരിക്കയിലെ കാലെബ് ലാൻട്രി ജോൺസ്(നൈട്രാം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അന്നെറ്റ് എന്ന ചിത്രത്തിലൂടെ ലിയോസ് കരാക്സ് മികച്ച സംവിധായകനായി.
കോവിഡ് മഹാവ്യാധിക്കിടെ പൂർണതോതിൽ നടത്തപ്പെട്ട ആദ്യ ചലച്ചിത്രമേള ആയിരുന്നു കാനിലേത്. കഴിഞ്ഞ വർഷം മേള നടത്തിയില്ല.
ഫ്രഞ്ച് ചിത്രം ടിറ്റാന് പാം ഡി ഒർ
12:07 AM Jul 19, 2021 | Deepika.com