ലണ്ടൻ/ന്യൂയോർക്ക്: പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ വധത്തെ അപലപിച്ച് മാധ്യമ കൂട്ടായ്മകളും അവകാശ സംഘടനകളും.
സിദ്ദിഖിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും മാധ്യമപ്രവർത്തകർക്കു സുരക്ഷയൊരുക്കണമെന്നും ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര-ലാഭരഹിത് സ്ഥാപനമായ കമ്മിറ്റി ടു പ്രോട്ടക്ട് ജേർണലിസ്റ്റ്സ് (സിപിജെ) ആവശ്യപ്പെട്ടു.
സിദ്ദിഖിയുടെ മരണം മാധ്യമപ്രവർത്തനത്തിന് കനത്ത നഷ്ടമാണെന്ന് ആഗോള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.
റോയിട്ടേഴ്സിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരസംഘർഷത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണു സിദ്ദിഖിയുടെ മരണം. അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ രൂക്ഷപോരാട്ടം നടക്കുന്ന കാണ്ഡഹാർ മേഖലയിൽനിന്നാണു ഡാനിഷ് സിദ്ദിഖി ഏറ്റവുമൊടുവിൽ ചിത്രങ്ങൾ പകർത്തിയത്. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽനിന്നാണു മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡാനിഷ് സിദ്ദിഖിയുടെ വധത്തെ അപലപിച്ചു
12:12 AM Jul 18, 2021 | Deepika.com