മെക്ക: ഹജ്ജ് നിർവഹിക്കാനായി മുസ്ലിം തീർഥാടകർ ഇന്നലെ മുതൽ മെക്കയിലെത്തിത്തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സൗദി അധികൃതർ തീർഥാടനപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച വരെ നീളുന്ന തീർഥാടനകാലയളവിൽ അറുപതിനായിരം പേർക്കു മാത്രമാണ് ഹജ്ജിന് അനുമതി. ഓൺലൈനായി ലഭിച്ച അഞ്ചര ലക്ഷം അപേക്ഷകരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. തീർഥാടകർക്ക് മാസ്കും ആളകലവും നിർബന്ധമാണ്. മൂന്നു മണിക്കൂറിനിടെ ആറായിരം പേരെ മാത്രമേ കഅബ പ്രദക്ഷിണത്തിന് കടത്തിവിടൂ.
ഹജ്ജ് തീർഥാടനം തുടങ്ങി
12:12 AM Jul 18, 2021 | Deepika.com