കുരുമുളക് കർഷകരുടെ ചെറുത്തുനിൽപ്പു കണ്ട് അന്തർസംസ്ഥാന വ്യാപാരികൾ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാനുള്ള നീക്കത്തിൽ. പുതിയ ജാതിക്ക വരവു കണ്ടു വാങ്ങലുകാർ വില ഇടിച്ചു. രാജ്യാന്തര റബർ മാർക്കറ്റിലെ തകർച്ച ഉത്പാദന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി. പാം ഓയിലിൽ വിലത്തകർച്ച വെളിച്ചെണ്ണയിൽ സമ്മർദമുളവാക്കുന്നു. രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര സ്വർണവില ഉയർത്തി.
കുരുമുളക്
കുരുമുളക് ഇറക്കുമതിയുടെ ആകർഷണം കുറയുന്നതു വ്യവസായികളെ ആഭ്യന്തര മാർക്കറ്റിൽ പിടിമുറുക്കാൻ പ്രേരിപ്പിക്കുന്നു. രൂപയുടെ വിനിമയമൂല്യം 75 ലേക്ക് അടുക്കുന്നതു മുൻനിർത്തി വിദേശ ചരക്ക് ഇറക്കുമതിയിൽനിന്ന് ഒരുവിഭാഗം പിൻവലിയാൻ സാധ്യത. ജൂൺ ആദ്യം 72.50ൽ നീങ്ങിയ രൂപയുടെ മൂല്യം ഇതിനകം 74.55ലേക്ക് ഇടിഞ്ഞു. ഇറക്കുമതിച്ചെലവ് ഉയരുന്നതു മുൻനിർത്തി പുതിയ കച്ചവടങ്ങളിൽനിന്നു ലോബി അൽപ്പം പിൻവലിഞ്ഞതായാണ് ഉത്തരേന്ത്യയിൽനിന്നുള്ള രഹസ്യ സൂചന. വിയറ്റ്നാം ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നു മുളക് എത്തിച്ചിരുന്നവരുടെ നീക്കങ്ങൾ കണക്കിലെടുത്താൽ നാടൻ ചരക്കിന് ഡിമാൻഡ് ഉയരാം.
കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ള കുരുമുളകുലഭ്യത കുറഞ്ഞത് അന്തർസംസ്ഥാന വ്യാപാരികളെ അസ്വസ്ഥരാക്കുന്നു. അവർ നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കാം. അത്തരം ഒരു നീക്കം കുരുമുളകിൽ ഓഫ്സീസണിലെ വിലക്കറ്റത്തിനു വഴിതെളിക്കാം. ഉത്പാദനം കുറഞ്ഞതിനാൽ വില ഉയരുമെന്ന വിശ്വാസത്തിലാണു കാർഷികമേഖല. ഒക്ടോബർവരെ ഉത്സവ ഡിമാൻഡ് പ്രതീക്ഷിക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 41,900 രൂപയിൽ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5600 ഡോളറാണ്. വിയറ്റ്നാം 4150 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക
അനവസരത്തിലെ മഴ മൂലം മധ്യകേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും നേരത്തെ മൂപ്പ് എത്തും മുമ്പേ വൻതോതിൽ ജാതിക്ക അടർന്നു വീണതു കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ജാതിക്ക തൊണ്ടൻ 200- 240 രൂപയായും തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപയായും ഇടിഞ്ഞു. ജാതിഫളവർ ചുമപ്പ് 1300-1450 രൂപയിലും മഞ്ഞ 1500-1650 രൂപയിലും വിപണനം നടന്നു.
ചുക്ക്
റബർ
ബാങ്കോക്കിൽ റബർവില വീണ്ടും ഇടിഞ്ഞു. ജൂൺ ആദ്യം ക്വിന്റലിന് 16,660 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡിന് തുല്യമായ ചരക്ക് ഇപ്പോൾ 14,125 രൂപയിലാണ്, അതായത് ഒരു മാസത്തിനിടെ 2535 രൂപയുടെ ഇടിവ്.
നാളികേരം
നാളികേരോത്പന്നങ്ങൾക്കും തളർച്ച. മുൻവാരം സൂചിപ്പിച്ചതാണ് വൻതോതിലുള്ള പാം ഓയിൽ വരവ് വെളിച്ചെണ്ണയെ സമ്മർദത്തിലാക്കുമെന്നത്. വൻകിട മില്ലുകാർ വില ഇടിച്ചാണ് കൊപ്ര സംഭരിച്ചത്. കൊച്ചിയിൽ വെളിച്ചെണ്ണ 17,300ൽനിന്നു 17,100 രൂപയായി. കൊപ്ര 10,950ൽനിന്നു 10,700 രൂപയായി.
സ്വർണം