തൃശൂർ: ജൂണ്‍ 16 മുതല്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കു ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. സ്വര്‍ണാഭരണ വിപണന രംഗത്തു പുതിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നതാണ് ഇതെന്നു ജോയ് ആലുക്കാസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.
ഹാള്‍മാര്‍ക്കിംഗ് നിയമം പ്രാബല്യത്തില്‍ വന്നതോടെ ആഗോള വിപണിയില്‍തന്നെ ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയുടെ പ്രാധാന്യവും മൂല്യവും വര്‍ധിച്ചു. ഈ നിയമ വ്യവസ്ഥ ഉപഭോക്താവിനു ഗുണം ചെയ്യും എന്നതിലുപരി വിപണിയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുവാനും തട്ടിപ്പുകള്‍ ഇല്ലാതാക്കാനും കാരണമാകുമെന്നും ജോയ് ആലുക്കാസ് അറിയിച്ചു.
ഹാള്‍മാര്‍ക്കിംഗ് നടത്തിയ ബിഐഎസ് മുദ്രയ്ക്കു പുറമെ ഹാള്‍മാര്‍ക്കിംഗ് ഏജന്‍സിയുടേയും ജ്വല്ലറിയുടേയും മുദ്രയോടുകൂടിയ, സമ്പൂര്‍ണ പരിശുദ്ധി ഉറപ്പുവരുത്തിയ സ്വര്‍ണാഭരണങ്ങളാണ് തങ്ങളുടെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതെന്നും ജോയ് ആലുക്കാസ് അറിയിച്ചു.
ഹാള്‍മാര്‍ക്കിംഗ് മുദ്ര ഉപഭോക്താവിന്റെ അവകാശം: ജോയ് ആലുക്കാസ്
12:49 AM Jun 20, 2021 | Deepika.com