തെഹ്റാൻ: ഇറാനിൽ പുതിയ പ്രസിഡന്റിനായി ജനം വിധിയെഴുതിത്തുടങ്ങി. അഞ്ചുകോടി സമ്മതിദായകരാണുള്ളത്. മിതവാദിയും സെൻട്രൽ ബാങ്ക് മുൻ മേധാവിയുമായ അബ്ദുൽ നസീർ ഹിമ്മത്തിയും, തീവ്രപക്ഷക്കാരനും ജുഡീഷറി മേധാവിയുമായ ഇബ്രാഹിം റെയ്സിയും തമ്മിലാണ് പ്രധാന മത്സരം.
ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തനായ റെയ്സിക്കാണ് എക്സിറ്റ് പോളുകൾ വിജയസാധ്യത പ്രഖ്യാപിക്കുന്നത്. നിലവിലെ പ്രസിഡന്റ് ഹസൻ റുഹാനിയുടെ പിൻഗാമിയാവാൻ നാല് പേരായിരുന്നു മത്സരരംഗത്തുള്ളത്. ഇതിൽ രണ്ട് സ്ഥാനാർഥികൾ ബുധനാഴ്ച മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.
ഇറാനിൽ വോട്ടെടുപ്പു തുടങ്ങി
11:05 PM Jun 18, 2021 | Deepika.com