ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാക്കിലെ അൻബർ പ്രവിശ്യയിൽ വ്യോമതാവളം ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം ചെറുത്തതായി ഇറാക്കി സേന. അൻബറിലെ അൻ അൽ അസദ് വ്യോമതാവളം ലക്ഷ്യമിട്ടുള്ള രണ്ടു ഡ്രോണുകളാണു നിർവീര്യമാക്കിയെന്ന് ഇറാക്ക് സൈന്യം വ്യക്തമാക്കി. ഭീകരർക്കെതിരേ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സാന്നിധ്യം തുടരുന്ന രാജ്യത്തെ ഏക വ്യോമതാവളമാണ് അൻ അൽ അസദിലേത്.
ഇറാക്കി പാർലമെന്റിന്റെ നിർദേശപ്രകാരം അടുത്തിടെ ഒന്നിലധികം വ്യോമകേന്ദ്രങ്ങളുടെ നിയന്ത്രണം സഖ്യസേന പട്ടാളത്തിനു കൈമാറിയിരുന്നു. അതിനിടെ രാജ്യത്തിന്റെ സൈനികശേഷി സമീപനാളുകളിൽ വലിയ തോതിൽ ഉയർത്തിയതായും വിദേശസേനയുടെ സാന്നിധ്യം ഉടൻ അവസാനിപ്പിക്കാമെന്നും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി വ്യക്തമാക്കി.
വ്യോമകേന്ദ്രത്തിനു നേരെയുള്ള ഡ്രോൺ ആക്രമണം ചെറുത്ത് ഇറാക്ക്
01:00 AM Jun 07, 2021 | Deepika.com