തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 4077 കോടി രൂപ കിട്ടാനുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഇത് ഉടൻ കിട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ജിഎസ്ടി യോഗത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം സാന്പത്തിക പ്രതിസന്ധിയിലായതിനാൽ സംസ്ഥാനങ്ങൾക്ക് നഷ്ട പരിഹാരം അഞ്ചു വർഷത്തേക്കുകൂടി നീട്ടണമെന്നാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വാക്സിൻ ഉൾപ്പെടെയുള്ള മരുന്നുകൾക്കുംഅനുബന്ധ ഉപകരണങ്ങൾക്കും ജിഎസ്ടി ഒഴിവാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ എട്ടുദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
ജിഎസ്ടി നഷ്ടപരിഹാരമായി 4077 കോടി കിട്ടാനുണ്ടെന്ന് ധനമന്ത്രി ബാലഗോപാൽ
11:53 PM May 28, 2021 | Deepika.com