ജറുസലേം: ഗാസയിലും ഖാൻയൂനിസിലും നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നിരവധി ഉന്നത കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ.
അതിസങ്കീർണവും ഈ രീതിയിലുള്ള ആദ്യത്തേതുമായ സൈനിക നടപടിയിലൂടെ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിടുകയായിരുന്നുവെന്ന് ഇസ്രേലി സേന പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇതിനോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
അറബ് പൗരന്മാർ പ്രതിഷേധം വ്യാപിപ്പിച്ചാൽ ആവശ്യമെങ്കിൽ ഉരുക്കുമുഷ്ടി പ്രയോഗിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഈ അരാജകത്വം അവസാനിപ്പിക്കുമെന്ന് സംഘർഷം നിലനിൽക്കുന്ന ലോദ്, അക്റി നഗരങ്ങളിൽ ബുധനാഴ്ച അതിർത്തി പോലീസിനെ വിന്യസിച്ചശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ
02:02 AM May 13, 2021 | Deepika.com