മുംബൈ: കോവിഡ് വ്യാപനം രാജ്യത്തെ വാഹനവില്പനയ്ക്ക് വെല്ലുവിളിയാകുന്നു. കഴിഞ്ഞ മാസം രാജ്യത്തെ വാഹന രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ 2019 മുൻവർഷം ഏപ്രിലിനെ അപേക്ഷിച്ച് 32 ശതമാനം ഇടിവു രേഖപ്പെടുത്തി.
പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലെ കുറവ് 11 ശതമാനമാണെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) അറിയിച്ചു. നഗരമേഖലകൾക്കു പുറമേ ഗ്രാമീണ മേഖലകളിലേക്കും കോവിഡ് വ്യാപിക്കുകയാണെന്നും ഈ സാഹചര്യം വാഹന വില്പനയ്ക്ക് പ്രതികൂലമാണെന്നും എഫ്എഡിഎ പ്രസിഡന്റ് വിൻകേഷ് ഗുലാത്തി പറഞ്ഞു.
മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനിലെ കുറവ് 55.59 ശതമാനമാണ്. വാണിജ്യവാഹന രജിസ്ട്രേഷൻ കഴിഞ്ഞ മാസം 34.58 ശതമാനം ഇടിഞ്ഞു. കഴിഞ്ഞമാസം 8.65 ലക്ഷം ഇരു ചക്രവാഹന രജിസ്ട്രേഷനുകളാണു നടന്നത്. 2019 ഏപ്രിലിൽ ഇത് 13.38 ലക്ഷമായിരുന്നു; ഇടിവ് 35.35 ശതമാനം. അതേസമയം, കഴിഞ്ഞ മാസം രാജ്യത്തെ ട്രാക്ടർ രജിസ്ട്രേഷൻ 2019 ഏപ്രിലിനെ അപേക്ഷിച്ച് 3.52 ശതമാനമുയർന്നു.
കോവിഡ് 2: വാഹന രജിസ്ട്രേഷനിൽ ഇടിവ്
11:50 PM May 10, 2021 | Deepika.com