തൃശൂർ: കേരളത്തിലെ പ്രഥമ ട്രാൻസ്ജെൻഡർ ഡോക്ടറായ തൃശൂർ സ്വദേശിനി വി.എസ്. പ്രിയയ്ക്ക് ഏരിയലിന്റെ ആദരം. ഡോ. വി.എസ്. പ്രിയയുടെ ഒരു ഡോക്യുമെന്ററി ഏരിയൽ സോഷ്യൽ മീഡിയ ചാനലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഏരിയൽ ഇന്ത്യ വർഷങ്ങളായി ലിംഗസമത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്ന് പ്രൊക്ടർ ആൻഡ് ഗാംബിൾ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശരത് വർമ പറഞ്ഞു.
ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണു ഡോ. പ്രിയ വളർന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ അംഗീകരിക്കാൻ തയാറാകാത്ത സമൂഹത്തെ ദൃഢനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി. കഠിനാധ്വാനത്തിലൂടെയാണ് അവർ ഡോക്ടറായത്.
"ഒരു ട്രാൻസ്ജെൻഡറെപ്പറ്റി പലരും തെറ്റായ ധാരണകളാണു വച്ചുപുലർത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പാട്ടുപാടി, നൃത്തം ചെയ്തു നടക്കുന്നവരാണു ട്രാൻസ്ജെൻഡേഴ്സ് എന്നു കരുതുന്നവരുണ്ട്. ഇതിന് ഒരു മാറ്റം വരുത്താനാണു ഞാൻ ശ്രമിച്ചത്’ ഡോ. പ്രിയ പറഞ്ഞു.
"മൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റം വേണം. അതു തുടങ്ങേണ്ടതു സ്വന്തം കുടുംബത്തിൽനിന്നാണ്’-ഡോ. പ്രിയ തന്നെപ്പറ്റിയുള്ള ഫിലിമിൽ വ്യക്തമാക്കുന്നു.
ട്രാൻസ്ജെൻഡർ ഡോക്ടർ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്റെ ആദരം
12:45 AM May 06, 2021 | Deepika.com