മുംബൈ: കോവിഡ് വ്യാപനം അതിതീവ്രമായതോടെ ഇന്ത്യൻ ഓഹരി വിപണി വിറങ്ങലിച്ചു. രാജ്യമാകെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണം വരുമോയെന്ന ആശങ്കയാണ് സാന്പത്തികകാര്യ സൂചികകൾ പിന്നോട്ടടിക്കാൻ കാരണം. തിങ്കളാഴ്്ച നിക്ഷേപകർ വില്്പനക്കാരായപ്പോൾ 3.6 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിപണിയിൽ വിറ്റുപോയത്.
സെൻസെക്സ് സൂചിക 883 പോയിന്റ് നഷ്ടത്തിൽ 47,949 എന്ന നിലയിലും നിഫ്റ്റി 258 പോയിന്റ് നഷ്ടത്തിൽ 14,359 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളിലും 1.8 ശതമാനം വീതം തകർച്ച ദൃശ്യമായി. വിശാല വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.9 ശതമാനവും സ്മോൾക്യാപ് സൂചിക 1.6 ശതമാനവും നഷ്ടം കുറിച്ചിട്ടുണ്ട്.
അതേസമയം ആഗോള വിപണികളിൽ ഓഹരികളിൽ പുത്തനുണർവാണ് അനുഭവപ്പെട്ടത്. യൂറോപ്പിലെ സ്റ്റോക്സ് സൂചിക 0.2 ശതമാനം നേട്ടം കുറിച്ചപ്പോൾ എംഎസ്സിഐയുടെ പ്രധാന യൂറോപ്യൻ സൂചിക 0.1 ശതമാനം മുന്നേറി.
രാജ്യമാകെ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ തീരുമാനം എടുക്കാമെന്നുമുള്ള കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വ്യാപാരരംഗത്ത് വരുംദിവസങ്ങളിൽ അൽപം ആശ്വാസമായേക്കും.
കോവിഡ് വ്യാപനം ഭീതിവിതച്ചു; നിക്ഷേപകർ വില്പനക്കാരായി
10:44 PM Apr 19, 2021 | Deepika.com