യാങ്കോൺ: വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ കാലെ നഗരത്തിൽ പട്ടാളവും സാധാരണക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴു പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വേട്ടയ്ക്കുപയോഗിക്കുന്ന നാടൻ തോക്കുകളുമായി പ്രദേശവാസികൾ സൈന്യത്തെ നേരിട്ടതായും സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി പേർ മരിച്ചതായും പ്രദേശിക വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്കു നേരേ സൈന്യം റോക്കറ്റ് ഗ്രനേഡ് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യത്ത് സംഘർഷം നിലനിൽക്കുകയാണ്. ഇതുവരെ 581 പേരെയാണു സൈന്യം കൊലപ്പെടുത്തിയത്.
മ്യാൻമർ: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഏഴു പേർ മരിച്ചു
11:37 PM Apr 07, 2021 | Deepika.com