ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ മത്സ്യബന്ധന ബോട്ടും ചരക്കുകപ്പലും കൂട്ടിയിടിച്ച് 17 പേരെ കാണാതായി. ഇന്ദ്രമായോ ജില്ലയിലെ തീരമേഖലയിലാണ് എംവി ഹാബ്കോ പയനിയർ എന്ന ചരക്കുകപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ചത്. 32 തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു.
17 പേരെ രക്ഷപ്പെടുത്തി. അവശേഷിച്ചവർക്കായി തെരച്ചിൽ തുടരകയാണെന്ന് കപ്പൽ ഗതാഗതത്തിന്റെ ചുമതലയുള്ള മന്ത്രാലയം അറിയിച്ചു. ക്രൂഡ് ഓയിലുമായി ബ്രുണൈയ് ദ്വീപിൽനിന്നും വരുന്ന കപ്പലാണ് അപകടത്തിനു വഴിവച്ചത്.
മത്സ്യബന്ധനബോട്ടും ചരക്കുകപ്പലും കൂട്ടിയിടിച്ച് 17 പേരെ കാണാതായി
12:03 AM Apr 05, 2021 | Deepika.com