പച്ചത്തേങ്ങ സംഭരിക്കാൻ കൊപ്രയാട്ട് വ്യവസായികൾ മത്സരിച്ചു. വെളിച്ചെണ്ണ പുതിയ ഉയരങ്ങളിലേക്ക്. ഹോളി, ശിവരാത്രി ഡിമാൻഡ് മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ വ്യാപാരികൾ കുരുമുളകു സംഭരണം ശക്തമാക്കി. ഏലക്ക ലഭ്യത ചുരുങ്ങി, നിരക്ക് ഉയരാൻ സാധ്യത. വിപണി നിയന്ത്രണം കൈപ്പിടിയിൽ നിലനിർത്താൻ ടയർ ലോബി കിണഞ്ഞു ശ്രമിക്കുന്നു. സാങ്കേതിക തിരുത്തലിൽ സ്വർണവില ആകർഷകമായി.
നാളികേരം
പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് നാളികേര ഉത്പാദനം ചുരുങ്ങിയതോടെ വൻവിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുന്ന തിരക്കിലാണ് മില്ലുകാർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ സജീവമായതോടെ കൊപ്ര വിലയിൽ കുതിപ്പ് ദൃശ്യമായി. പച്ചത്തേങ്ങ കിട്ടുന്ന വിലയ്ക്ക് വാങ്ങിക്കൂട്ടാൻ വൻകിട മില്ലുകാർ മത്സരിച്ചപ്പോൾ വിപണിയിലെ കുതിപ്പുകണ്ട് പകച്ചു നിൽക്കാൻ മാത്രമേ ചെറുകിട വ്യവസായികൾക്കായുള്ളു.
പിന്നിട്ട രണ്ടാഴ്ച്ചയായി വെളിച്ചെണ്ണയെ അപേക്ഷിച്ച് കൊപ്ര വില കൂടുതൽ മികവ് കാണിക്കുന്നു. എണ്ണവില ക്വിന്റലിന് 450 രൂപ ഉയർന്നപ്പോൾ കൊപ്ര 400 രൂപയുടെ നേട്ടം കൈവരിച്ചു. ഗ്രാമീണ മേഖലയിൽനിന്ന് തേങ്ങ ശേഖരിക്കാൻ ഇടപാടുകാർ ഉത്സാഹിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 21,050ലും കൊപ്ര 13,900രൂപയിലുമാണ്.
കുരുമുളക്
ഉത്സവദിനങ്ങളിലെ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണത്തിന് അന്തർസംസ്ഥാന വ്യാപാരികൾ തുടക്കം കുറിച്ചു. മുളക് ഉത്പാദനം കഴിഞ്ഞ സീസണിലെ അപേക്ഷിച്ച് കുറയുമെന്നതിനാൽ താഴ്ന്ന വിലയ്ക്ക് ചരക്ക് കൈമാറാൻ കർഷകർ താത്പര്യം കാണിക്കില്ല. സ്റ്റോക്കിസ്റ്റുകളും ചരക്കിറക്കുന്നത് കുറച്ചു.
ഫെബ്രുവരി അവസാനിച്ചിട്ടും ടെർമിനൽ മാർക്കറ്റിൽ കുരുമുളക് വരവ് നാമമാത്രമാണ്. മാർച്ച് ആദ്യ പകുതിയിലും ലഭ്യത ഉയരില്ലെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. ശിവരാത്രി ഡിമാൻഡ് മുൻനിർത്തി ചരക്കു സംഭരണം നടക്കുന്നു. മാർച്ച് അവസാനമാണ് ഹോളി ആഘോഷം. കൊച്ചിയിൽ കുരുമുളകിന് 1000 രൂപ വർധിച്ച് അൺ ഗാർബിൾഡ് കുരുമുളക് 34,600ലും ഗാർബിൾഡ് 35,600 രൂപയിലുമാണ്.
ഏലം
ജാതിക്ക
റബർ
അഞ്ചാം ഗ്രേഡ് 14,800-15,300 രൂപയിൽനിന്നു 15,200‐15,600 രൂപയായി. ടാപ്പിംഗ് സ്തംഭിച്ചതോടെ ലാറ്റക്സും ഒട്ടുപാലും 11,000 രൂപയായി ഉയർന്നു.
ചരക്ക് ക്ഷാമം കണക്കിലെടുത്താൽ വ്യവസായികൾ വില ഉയർത്താം, അതേസമയം വിലക്കയറ്റം തടയാൻ പല അവസരത്തിലും അവർ വിപണിയിൽനിന്നു പിൻവലിയുന്ന പതിവുതന്ത്രം കഴിഞ്ഞ ദിവസങ്ങളിലും പയറ്റി.