മുംബൈ: ടെലികോം ഉപകരണ നിർമാണ മേഖലയ്ക്കുള്ള 12,195 കോടി രൂപയുടെ ഉത്പാദനാധിഷ്ഠിത ധനസഹായ പദ്ധതിക്ക്(പിഎൽഎെ)കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പദ്ധതി ഇന്ത്യയെ ആഗോള നിർമാണ കേന്ദ്രമായി മാറ്റുന്നതിനു സഹായകമാണെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പുതിയ സഹായ പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനിടെ 2,44,200 കോടിയുടെ അധിക ഉത്പാദനം ടെലികോം ഉപകരണ നിർമാണ മേഖലയിലുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.
പദ്ധതി 3000 കോടിയുട നിക്ഷേപം രാജ്യത്ത് കൊണ്ടുവരുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിച്ച് ചൈനയിൽനിന്നുംമറ്റുമുള്ള ടെലികോം ഉപകരണ ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടാക്കുയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
ലാപ്ടോപ്പുകളുടെയും ടാബ്ലറ്റുകളുടെയും നിർമാണത്തിനും വൈകാതെ സഹായ പദ്ധതി പ്രഖ്യാപിക്കുമെന്നും രവിശങ്കർപ്രസാദ് അറിയിച്ചു.
ടെലികോം മേഖലയിൽ 12,000 കോടിയുടെ പിഎൽഐ പദ്ധതി
12:51 AM Feb 18, 2021 | Deepika.com