സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സിന്റെ സിഇഒ ഡേവിഡ് സോളമന്റെ കഴിഞ്ഞവർഷത്തെ ശന്പളത്തിൽനിന്ന് ഒരു കോടി ഡോളർ(ഏകദേശം 73 കോടി രൂപ) വെട്ടിക്കുറയ്ക്കാൻ കന്പനി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. എന്നാലും അദ്ദേഹത്തിന് 1.75 കോടി ഡോളർ(ഏകദേശം 127.8 കോടി രൂപ) ശന്പളം മിച്ചമുണ്ട്.
മലേഷ്യയിലെ വൺ എംഡിബി തട്ടിപ്പിൽ കന്പനി ഉൾപ്പെട്ടതിന്റെ പേരിലുള്ള ശിക്ഷ ആയിട്ടാണു ശന്പളം കുറച്ചത്. സോളമനു തട്ടിപ്പിൽ പങ്കില്ലെങ്കിലും ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ടതു വീഴ്ചയാണ്.
മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ സർക്കാർ കൊണ്ടുവന്ന വൺ എംഡിബി നിക്ഷേപ പദ്ധതിക്കായി ഗോൾഡ്മാൻ സാക്സ് ബോണ്ട് വിറ്റഴിച്ച് 650 കോടി ഡോളർ സമാഹരിച്ചിരുന്നു. മലേഷ്യൻ കോടതി നജീബ് റസാക്കിന് 12 വർഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്.
അമേരിക്കയിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാൻ 300 കോടി ഡോളർ മടക്കി നല്കാമെന്നു ബാങ്ക് സമ്മതിച്ചിട്ടുണ്ട്.
ശന്പളത്തിൽനിന്ന് 73 കോടി വെട്ടി; എന്നിട്ടും മിച്ചം 127.8 കോടി
12:21 AM Jan 28, 2021 | Deepika.com