ടോക്കിയോ: ഭരണകക്ഷി എംപിമാർ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാ ക്ലബ്ബുകൾ സന്ദർശിച്ച സംഭവത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ പാർലമെന്റിൽ മാപ്പു ചോദിച്ചു.
രാത്രി എട്ടിനുശേഷം ജനം പുറത്തിറങ്ങരുതെന്ന നിർദേശം എംപിമാർ തന്നെ ലംഘിക്കുകയായിരുന്നു. എംപിമാർ പൊതജനതാത്പര്യം മാനിച്ചു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ടോക്കിയോ അടക്കമുള്ളിടത്ത് രാത്രി എട്ടിനുശേഷം ബാറുകളും കടകളും തുറക്കരുതെന്നും ജനം പുറത്തിറങ്ങരുതെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ നിർദേശം ലംഘിച്ചാലും ശിക്ഷ നല്കുന്നില്ല.
കോവിഡ് നേരിടുന്നതിൽ സുഗയുടെ നടപടികൾ അപര്യാപ്തമാണെന്ന വിമർശനമുണ്ട്. അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഇടിവു സംഭവിച്ചിട്ടുണ്ട്.
എംപിമാരുടെ നൈറ്റ് ക്ലബ് സന്ദർശനം: മാപ്പു ചോദിച്ച് സുഗ
12:21 AM Jan 28, 2021 | Deepika.com