നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികന്‍റെ മൃതദേഹം കണ്ടെത്തി

12:07 AM Jan 21, 2021 | Deepika.com
അബൂജ: നൈജീരിയൻ സംസ്ഥാനമായ നൈജറിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍റെ മൃതദേഹം കണ്ടെത്തി. മിന്ന രൂപതാംഗവും ഗുലുവിലെ സെന്‍റ് ആന്‍റണി ഇടവക വികാരിയുമായ ഫാ. ജോണ്‍ ഗ്ബാകാനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മകുർദിയിലെ വീട്ടിൽ പോയി മടങ്ങിവരും വഴി 14നാണ് ഫാ. ജോണിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും ഭീകകർ ആക്രമിച്ചത്. തട്ടിക്കൊണ്ടു പോയവരെ വിട്ടയയ്ക്കാൻ മോചനദ്രവ്യമായി ആദ്യം ഭീകരർ മൂന്നു കോടി നൈറ (70,000 ഡോളർ) ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് അന്പതു ലക്ഷമായി (12,000 ഡോളർ) കുറച്ചു. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപം ഫാ. ജോണ്‍ ഗ്ബാകാന്‍റെ മൃതദേഹം കണ്ടെത്തിയത്. വൈദികൻ സഞ്ചരിച്ചിരുന്ന കാർ മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സഹോദരനെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല.