ബെയ്ജിംഗ്: കോവിഡിനു കാരണമായ കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ 13 അംഗ ടീം മധ്യചൈനയിലെ വുഹാനിലെത്തി. 2019 ഡിസംബറിൽ വുഹാനിലാണ് ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നത്.
രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞശേഷമേ സംഘത്തിന് അന്വേഷണം ആരംഭിക്കാൻ കഴിയൂ.
ഗവേഷണസ്ഥാപനങ്ങൾ, ആശുപത്രികൾ, വുഹാനിലെ സീഫുഡ് മാർക്കറ്റ് എന്നിവിടങ്ങളിൽനിന്നുള്ളവരുമായി സംഘം സംസാരിക്കും.
അതേസമയം സിംഗപ്പൂരിൽനിന്ന് 15 അംഗ സംഘമാണ് ചൈനയിലേക്കു തിരിക്കേണ്ടിയിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു പേർ യാത്ര ഒഴിവാക്കുകയായിരുന്നു.
കോവിഡിന്റെ ഉദ്ഭവം: വിദഗ്ധ സംഘം വുഹാനിൽ
11:46 PM Jan 14, 2021 | Deepika.com