ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണം ചികിത്സപ്പിഴവുമൂലമെന്ന് ആരോപണം. മാറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കിന്റെ വസതിയിലും ക്ലിനിക്കിലും അര്‍ജന്റൈന്‍ പോലീസ് പരിശോധന നടത്തി. ലൂക്കിനെ പോലീസ് ചോദ്യംചെയ്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായ മാറഡോണ(60) ഹൃദയാഘാതത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് നവംബർ ആദ്യമാണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
ചികിത്സപ്പിഴവ് ആരോപണമുയർന്നതോടെ പിതാവിന് എന്തു ചികിത്സയാണ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നു മാറഡോണയുടെ മക്കളായ ഡെല്‍മയും ഗിയാന്നിനയും ആവശ്യപ്പെട്ടു.
മാറഡോണയുടെ അഭിഭാഷകനും ഏജന്റുമായ മത്തിയാസ് മോര്‍ലയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മാറഡോണയ്ക്കു ഹൃദയാഘാതമുണ്ടായപ്പോൾ ആംബുലന്‍സ് എത്താന്‍ 30 മിനിറ്റ് വൈകിയതായും മോര്‍ല ആരോപിച്ചു.
മാറഡോണയുടെ മരണം ചികിത്സപ്പിഴവുമൂലമെന്ന് ആരോപണം; ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും പോലീസ് റെയ്ഡ്
12:15 AM Nov 30, 2020 | Deepika.com