ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനേക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണ പിഴവ് ഉത്പാദകർ സമ്മതിച്ചതിനിടെ, മരുന്ന് അടിയന്തരമായി ഉപയോഗിക്കാനൊരുങ്ങി ബ്രിട്ടൻ. വാക്സിൻ ഉത്പാദകർ അടിയന്തര ഉപയോഗാനുമതി മെഡിസിൻ റെഗുലേറ്ററിനോടു തേടണമെന്ന് ബ്രിട്ടീഷ് സർക്കാർ വെള്ളിയാഴ്ച പറഞ്ഞു. വാക്സിൻ പരീക്ഷണത്തിനിടെ പകുതി ഡോസ് സ്വീകരിച്ചവരിൽ മികച്ച ഫലം പ്രകടിപ്പിച്ചതായി യൂണിവേഴ്സിറ്റിയും അസ്ട്രസെനേക്കയും സമ്മതിച്ചിരുന്ന
ഓക്സ്ഫഡ് വാക്സിൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യോട് ആവശ്യപ്പെട്ടതായി ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ഡിസംബറോടെ വിതരണം ചെയ്യുന്നതിനായി ബ്രിട്ടീഷ് സർക്കാർ ഓക്സ്ഫഡ്-അസ്ട്രാസെനേക്ക വാക്സിന്റെ 10 കോടി ഡോസുകളാണ് ഓർഡർ ചെയ്തിരിക്കുന്നത്. എന്നാൽ, വാക്സിൻ ഉപയോഗിക്കാൻ എംഎച്ച്ആർഎ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ജൂൺ റെയ്നി പറഞ്ഞു.
ഓക്സ്ഫഡ്-അസ്ട്രാസെനേക്ക വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവരിൽ 62 ശതമാനവും ഒന്നര ഡോസ് സ്വീകരിച്ചവരിൽ 90 ശതമാനവും ഫലപ്രദമായിരുന്നെന്നാണു വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് ആഗോളതലത്തിൽ വീണ്ടും പരീക്ഷണം നടത്താൻ അസ്ട്രാസെനേക്ക പദ്ധതിയിടുന്നുണ്ട്.
വാക്സിൻ ഡോസ് പിഴവ് സംഭവിച്ചിട്ടുണ്ടെന്നു യുകെ റെഗുലേറ്ററെ അറിയിച്ചതായും കന്പനി വെളിപ്പെടുത്തി. ഡോസ് പിഴവ് വാക്സിൻ അടിയന്തര അനുമതിയെ ബാധിക്കില്ലെന്നും കന്പനി അറിയിച്ചു.
ഓക്സ്ഫഡ് വാക്സിന് അനുമതി നൽകാനൊരുങ്ങി യുകെ
11:33 PM Nov 27, 2020 | Deepika.com