ടോക്കിയോ: തർക്കപ്രദേശമായ കിഴക്കൻ ചൈന കടലിലെ ദ്വീപുകളിലേക്കുള്ള ചൈനീസ് കടന്നു കയറ്റത്തിൽ ജപ്പാനു പ്രതിഷേധം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച എത്തിയ ചൈനീസ് വിദേശകാര്യമന്ത്രിയെ ജപ്പാൻ പ്രതിഷേധം നേരിട്ട് അറിയിച്ചു.
നിലവിലെ അവസ്ഥ വളരെ ഗുരുതരമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി കത്സനോബ് കട്ടോ പറഞ്ഞു. സെൻകാക്കു എന്നു ജപ്പാനും ദിയായു എന്നു ചൈനയും വിളിക്കുന്ന കിഴക്കൻ ചൈനാ കടലിലെ ദ്വീപിൽ ഇരുരാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്.
ചൈനീസ് സേന ദ്വീപിനു സമീപത്ത് അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതായി ജപ്പാൻ ആരോപിച്ചു. ചൈന ഈവർഷം 306 തവണ അതിർത്തി ലംഘിച്ചതായും കട്ടോ പറഞ്ഞു.
ചൈനീസ് കടന്നുകയറ്റത്തെ വിമർശിച്ച് ജപ്പാൻ
10:53 PM Nov 25, 2020 | Deepika.com