വാഷിംഗ്ടൺ: തർക്കത്തെത്തുടർന്ന് വീണ്ടും വോട്ടെണ്ണൽ നടത്തിയ ജോർജിയയിൽ ഡൊമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ ജയിച്ചു. 1992 ന് ശേഷം ആദ്യമായാണ് ഒരു ഡൊമോക്രാറ്റ് ജോർജിയയിൽ ജയിക്കുന്നത്.
വോട്ടെണ്ണലിൽ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ക്രമക്കേട് ആരോപിച്ചതിനെത്തുടർന്ന് അന്പതു ലക്ഷം വോട്ടുകൾ കൈകൊണ്ടാണു വീണ്ടും എണ്ണിയത്. ആദ്യം പുറത്തുവന്ന ഫലത്തിൽ 14,000 വോട്ടായിരുന്ന ബൈഡന്റെ ഭൂരിപക്ഷം, വീണ്ടും എണ്ണിയപ്പോൾ ഭൂരിപക്ഷം 12,284 ആയി കുറഞ്ഞു. ബിൽ ക്ലിന്റണു ശേഷം ജോർജിയയിൽ ഭൂരിപക്ഷം നേടുന്ന ഡൊമോക്രാറ്റായി ബൈഡൻ മാറി.
ജോർജിയയിൽ ബൈഡൻ ജയിച്ചു
02:12 AM Nov 21, 2020 | Deepika.com