പാരിസ്: ഫ്രാൻസിൽ കോവിഡ്-19 രണ്ടാംഘട്ട വ്യാപനം രൂക്ഷമായതോടെ നവംബർ അവസാനം വരെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് വ്യക്തമാക്കി. അടിയന്തരജോലികൾക്കും ചികിത്സാവശ്യങ്ങൾക്കും മാത്രമേ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
റസ്റ്ററന്റുകളും ബാറുകളും അടഞ്ഞുകിടക്കും. സ്കൂളുകളും ഫാക്ടറിയും പ്രവർത്തിക്കും. ചൊവ്വാഴ്ച രാജ്യത്ത് 33,000 കോവിഡ് പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്തത്.
ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ
11:46 PM Oct 29, 2020 | Deepika.com