ലണ്ടൻ: ലോകത്ത് ഒരാഴ്ചയ്ക്കുള്ളിൽ 20 ലക്ഷം കോവിഡ്-19 രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. ഈയാഴ്ച 13 ലക്ഷം പേർക്കാണ് യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം രോഗം പിടിപെട്ടത്. ഈയാഴ്ച രോഗം ബാധിച്ചവരുടെ 46 ശതമാനം വരുമിത്. തൊട്ടടുത്ത രണ്ട് ആഴ്ചകളിൽ ഏറ്റവും കൂടുതൽ പേർക്കു രോഗം പിടിപെട്ടത് യൂറോപ്യൻ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളിൽ കോവിഡ് മൂലമുള്ള മരണം 35 ശതമാനം വർധിച്ചു.
ആകെ രോഗികളിൽ 18 ശതമാനം പേരെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്, ഇതിൽ ഏഴു ശതമാനം പേരെയും ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരുന്നു. ആദ്യഘട്ടത്തെ അപേക്ഷിച്ച് ഐസിയുവിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.
ഇന്ത്യ, യുഎസ്, ഫ്രാൻസ്, ബ്രസീൽ, യുകെ രാജ്യങ്ങളിലാണ് ഈയാഴ്ച കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നാലരക്കോടി പേർക്ക് ലോകത്ത് കോവിഡ് രോഗം പിടിപെട്ടു. 12 ലക്ഷത്തോളം പേർ മരിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ലോകത്ത് 20 ലക്ഷം പേർക്കു കോവിഡ്
11:46 PM Oct 28, 2020 | Deepika.com