ന്യൂയോർക്ക്: നവംബർ മൂന്നിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ 5.87 കോടി വോട്ടർമാർ തപാൽ വോട്ട് രേഖപ്പെടുത്തി. കോവിഡ്-19 കാരണം പോളിംഗ് ദിവസത്തിനു മുന്പ് വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം കൂടുതൽ പേർ വിനിയോഗിച്ചു.
തപാൽ വോട്ടുകളുടെ എണ്ണം വർധിച്ചതിനാൽ ഫലപ്രഖ്യാപനം വൈകാൻ സാധ്യതയുണ്ടെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തപാൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വരും ദിവസങ്ങളിലും കൂടും. 2016 ലെ തെരഞ്ഞെടുപ്പിൽ 5.83 കോടി തപാൽ വോട്ടുകളാണുണ്ടായിരുന്നത്. അന്നു പോൾ ചെയ്ത വോട്ടുകളിൽ 42 ശതമാനം ഇത്തരം വോട്ടുകളായിരുന്നു.18 വയസിനു മുകളിൽ പ്രായമുള്ള 25.7 കോടി ആളുകളാണ് യുഎസിലുള്ളത്. ഇതിൽ 24 കോടി പേർക്കു വോട്ടുള്ളതായാണു റിപ്പോർട്ടുകൾ.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആറുകോടിയോളം പേർ തപാൽവോട്ട് ചെയ്തു
12:37 AM Oct 27, 2020 | Deepika.com