മുംബൈ: രാജ്യത്തെ എണ്ണ- പ്രകൃതി വാതക രംഗങ്ങളിൽ അടുത്ത 10 വർഷത്തിനുള്ളിൽ വരാനിരിക്കുന്നത് 20600 കോടി ഡോളറിന്റെ നിക്ഷേപമെന്നു റിപ്പോർട്ട്. ഇന്ന് ആരംഭിക്കുന്ന ഇന്ത്യ എനർജി ഫോറത്തിൽ വിവിധ വിദേശ കന്പനികളുടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ വ്യക്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണു ഫോറം ഉദ്ഘാടനം ചെയ്യുന്നത്. യുഎസ് ഉൗർജ വിഭാഗം സെക്രട്ടറി ഡാൻ ബ്രോയിലെറ്റ്, സൗദി അറേബ്യ ഉൗർജ വിഭാഗം മന്ത്രി അബ്ദുൾ അസീസ് രാജകുമാരൻ, അബുദാബി നാഷണൽ ഓയിൽ കന്പനി സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവർ ഫോറത്തിൽ പങ്കെടുക്കും. ഇവർക്കു പുറമേ വിവിധ ഏണ്ണക്കന്പനി മേധാവിമാരും മൂന്നു ദിവസത്തെ ഫോറത്തിൽ പങ്കെടുക്കും.
എക്സോണ്‍ മൊബൈൽ, ഷെൽ തുടങ്ങിയ ആഗോള കന്പനികൾ ഇതിനോടകംതന്നെ ഇന്ത്യയിൽ നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചതായാണു വിവരം. റിലയൻസിന്റെയും ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭത്തിന്റെ ഭാഗമായും രാജ്യത്ത് വലിയ നിക്ഷേപങ്ങൾ വരാനിരിക്കുന്നതായാണ് വിവരം .
ഇന്ത്യ എനർജി ഫോറം ഇന്ന് ആരംഭിക്കും
12:31 AM Oct 26, 2020 | Deepika.com