ജലാലാബാദ്: പാക്കിസ്ഥാനിലേക്കുള്ള വീസയ്ക്ക് അപേക്ഷിക്കാൻ വന്ന ആയിരങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 11 സ്ത്രീകൾ മരിച്ചു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റു. കോവിഡിനെ തുടർന്ന് ഏഴു മാസം നിർത്തിവച്ച അപേക്ഷാസ്വീകരണം ഇന്നലെ പുനരാരംഭിച്ചപ്പോഴാണു ദുരന്തമുണ്ടായത്.
ജലാലാബാദിലെ പാക് കോൺസുലേറ്റിനു മുന്നിൽ ആയിരങ്ങളാണു വീസ അപേക്ഷ നല്കാൻ എത്തിയത്. തുടർന്ന് ഇവരെ അടുത്തുള്ള സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.
ബന്ധുക്കളെ സന്ദർശിക്കൽ, ചികിത്സ, ജോലി തുടങ്ങിയവയ്ക്കായിട്ടാണ് അഫ്ഗാനികൾ പാക്കിസ്ഥാനിൽ പോകുന്നത്.
തിക്കും തിരക്കും; അഫ്ഗാനിസ്ഥാനിൽ 11 സ്ത്രീകൾ മരിച്ചു
10:42 PM Oct 21, 2020 | Deepika.com