വത്തിക്കാൻ സിറ്റി: അർമേനിയയ്ക്കും അസർബൈജാനുമിടയിൽ സമാധാനം സാധ്യമാകാൻ പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. നാഗാർണോ- കരാബാക് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ച യുദ്ധം ചെയ്ത ഇരു രാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയിൽ താത്കാലിക വെടിനിർത്തലിനു തയാറായതിനെ മാർപാപ്പ സ്വാഗതം ചെയ്തു.
വെടിനിർത്തൽ ധാരണ ദുർബലമാണെന്നു തനിക്കും ബോധ്യമുണ്ടെന്ന്, ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ത്രികാലജപ പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു.
പക്ഷേ, യുദ്ധത്തിന്റെ ദുരിതം നേരിടുന്ന സാധാരണക്കാരെ ഓർത്തും ഭവനങ്ങളും ആരാധനാലയങ്ങളും നശിക്കുന്നതോർത്തും വെടിനിർത്തൽ തുടരണമെന്ന് ആഗ്രഹിക്കുന്നു. യുദ്ധത്തിന്റെ കെടുതികൾ നേരിടുന്നവർക്കായി പ്രാർഥിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.
സമാധാനത്തിനു പ്രാർഥിച്ച് മാർപാപ്പ
11:58 PM Oct 11, 2020 | Deepika.com