8870 കോടി ഡോളറിന്റെ സന്പത്തുമായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണു പതിവു പോലെ ഇക്കുറിയും പട്ടികയിൽ ഒന്നാമത്. ജിയോ പ്ലാറ്റ്ഫോംസിലെ വിദേശ നിക്ഷേപങ്ങളിലൂടെയുംമറ്റും അംബാനിയുടെ കീശയിൽ ഈ വർഷം അധികമായെത്തിയത് 3730 കോടി ഡോളറാണ്. 2520 കോടി ഡോളറുമായി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അദാനിയുടെ സന്പത്തിൽ 61 ശതമാനം വർധനയുണ്ടായി.
എച്ച്സിഎൽ ടെക്നോളജീസ് ചെയർമാനായിരുന്ന ശിവ് നാടാർ (2040 കോടി ഡോളർ) മൂന്നാം സ്ഥാനത്താണ്. മുത്തൂറ്റ് ഗ്രൂപ്പ് സാരഥി എം.ജി. ജോർജ് മുത്തൂറ്റ് (480 കോടി ഡോളർ) 26-ാം സ്ഥാനത്തും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, അധിപൻ എം.എ. യൂസഫലി (445 കോടി ഡോളർ) 29-ാം സ്ഥാനത്തുമാണ്. ബൈജൂസ് ലേണിംഗ് ആപ്പ് സിഇഒ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും(305 കോടി ഡോളർ) പട്ടികയിൽ 46ാം സ്ഥാനത്താണ്.
പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്പന്നരും ഇവർതന്നെ.
പട്ടികയിൽ 27-ാം സ്ഥാനത്തുള്ള, ബയോകോണ്‍ എംഡി കിരണ്‍ മജൂംദാർ ഷാ (460 കോടി ഡോളർ)ആണ് ഏറ്റവും സന്പന്നയായ ഇന്ത്യൻ വനിത.