മുംബൈ: കോവിഡ്മൂലം പ്രതിസന്ധിയിലായ രണ്ടു ലക്ഷം കോടി രൂപയുടെ കോർപറേറ്റ് വായ്പകൾ പുനഃക്രമീകരിക്കേണ്ടിവരുമെന്ന് എസ്ബി ഐ ചെയർമാൻ രജനീഷ് കുമാർ. മോറട്ടോറിയം നീക്കിയതിനുശേഷം 21 ദിവസമായിട്ടും വായ്പാ പുനക്രമീകരണത്തിനുവേണ്ടിയുള്ള കാര്യമായ മുറവിളിയൊന്നും കോർപറേറ്റ് മേഖലയിൽനിന്നുണ്ടാകുന്നില്ല. അതിനാൽതന്നെ രണ്ടുലക്ഷം കോടി രൂപയിൽ കൂടുതൽ വായ്പകൾ ക്രമീകരിക്കേണ്ടിവരുമെന്നു തോന്നുന്നില്ല.
വിമാനക്കന്പനികൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയാണ് കൂടുതൽ പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളിൽനിന്നാണ്(എംഎസ്എംഇ) വായ്പാ പുനഃക്രമീകരണത്തിനുള്ള കൂടുതൽ അപക്ഷകളും പ്രതീക്ഷിക്കുന്നതെന്നും രജനീഷ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് എട്ടു ലക്ഷം കോടി രൂപയുടെ കോർപറേറ്റ് വായ്പകൾ പുനഃക്രമീകരിക്കേണ്ടിവരുമെന്നാണ് വിവിധ റേറ്റിംഗ് ഏജൻസികളുടെ പ്രവചനം.
പുനഃക്രമീകരിക്കേണ്ടത് രണ്ടു ലക്ഷം കോടിയുടെ കോർപറേറ്റ് വായ്പകൾ: എസ്ബിഎെ
01:30 AM Sep 24, 2020 | Deepika.com