ഹോങ്കോംഗ്: ആപ്പിൾ ഡെയ്ലി പത്രമുടമ ജിമ്മി ലായിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജനാധിപത്യത്തിനായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പത്രം വ്യക്തമാക്കി. ഇന്നലെ ഇറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിൽ, പോലീസ് ജിമ്മിയെ വിലങ്ങുവച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രവും ‘ആപ്പിൾ ഡെയ്ലി പോരാട്ടം തുടരു’മെന്ന തലക്കെട്ടും നല്കി.
നഗരത്തിന്റെ പല ഭാഗങ്ങളിലും പത്രം വാങ്ങാൻ ജനം ക്യൂ നിന്നതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണ ഒരു ലക്ഷം കോപ്പിയാണ് അച്ചടിക്കാറ്. ഇന്നലെ അഞ്ചു ലക്ഷം അടിച്ചു.
ഹോങ്കോംഗിനെ നിയന്ത്രണത്തിലാക്കാൻ ചൈന നടപ്പാക്കിയ കുപ്രസിദ്ധമായ ദേശീയസുരക്ഷാ നിയമം പ്രയോഗിച്ചാണ് ജിമ്മിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് വിദേശശക്തികളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വേറെ ഒന്പതു പേരും അറസ്റ്റിലായി. യുഎസ് അടക്കമുള്ള രാജ്യങ്ങൾ നടപടിയെ വിമർശിച്ചു.
പോരാട്ടം തുടരും: ആപ്പിൾ ഡെയ്ലി
12:25 AM Aug 12, 2020 | Deepika.com