ബ്രസീലിയ: കോവിഡ് രോഗവ്യാപന തീവ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ മരണം ഒരു ലക്ഷത്തിനു മുകളിലായി. 30 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21 ലക്ഷത്തിനടുത്തു പേർക്കു സുഖപ്പെട്ടു. എട്ടു ലക്ഷത്തിലേറെ പേർ ചികിത്സയിലുണ്ട്.
ആദ്യത്തെ അന്പതിനായിരം മരണം 90 ദിവസംകൊണ്ടായിരുന്നു. രണ്ടാമത്തെ അന്പതിനായിരം മരണം 50 ദിവസത്തിനകം സംഭവിച്ചു.
രോഗബാധ ഉടൻ ശമിക്കുമെന്ന പ്രതീക്ഷയില്ല. പക്ഷേ, പ്രസിഡന്റ് ബോൾസെനാരോ ലോക്ക്ഡൗണിൽ ഇളവുകൾ നല്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്ത് യുഎസും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.
ബ്രസീലിൽ ഒരു ലക്ഷം മരണം
12:37 AM Aug 10, 2020 | Deepika.com