ടോക്കിയോ: കനത്ത മഴയ്ക്കു ശമനമില്ലാതായതോടെ ജപ്പാനിൽ ലക്ഷങ്ങളെ ഒഴിപ്പിച്ചുമാറ്റുന്നു. വിവിധ അപകടങ്ങളിലായി 57 പേർ മരിച്ചു.
ക്യോട്ടോ, നാഗാനോ പ്രവിശ്യകളിൽനിന്ന് 1,45,000 പേരെ ഒഴിപ്പിച്ചുമാറ്റാൻ സർക്കാർ ഉത്തരവിട്ടു. ഫുക്കുഷിമ, മിയാഗി, ഒസാക്ക, ഷിഗ പ്രവിശ്യകളിൽ 1,31,000 പേർക്ക് ഒഴിപ്പിച്ചുമാറ്റുമെന്ന മുന്നറിയിപ്പു നല്കി.
ശനിയാഴ്ചയാണ് മഴ തുടങ്ങിയത്. വെള്ളപ്പൊക്കത്തിനൊപ്പം വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. 23 ആശുപത്രികൾ അടക്കം നിരവധി കെട്ടികൾക്കു കേടുപാടുണ്ടായി.
പെരുമഴ: ജപ്പാനിൽ 57 മരണം, ലക്ഷങ്ങളെ ഒഴിപ്പിക്കുന്നു
12:33 AM Jul 09, 2020 | Deepika.com