റഷ്യൻ വിജയദിന പരേഡിൽ ഇന്ത്യൻ സേന; അഭിമാനമെന്ന് രാജ്നാഥ് സിംഗ്

12:21 AM Jun 25, 2020 | Deepika.com
മോസ്കോ: റഷ്യയുടെ 75-ാമത് വിജയദിന വാർഷിക പരേഡിൽ ഇന്ത്യൻ സായുധ സേനയും പങ്കെടുക്കുന്നതിൽ അഭിമാനിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മൂന്നു ദിവസത്തെ റഷ്യ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് രാജ്നാഥ് സിംഗ് മോസ്കോയിൽ എത്തിയത്. ബുധനാഴ്ച റെഡ് സ്ക്വയറിൽ നടന്ന പരേഡിൽ രാജ്നാഥ് സിംഗ് പങ്കെടുത്തു.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിയെ റഷ്യ തോല്പ്പിച്ചതിന്‍റെ 75-ാം വർഷികത്തിൽ മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന പരേഡിൽ പങ്കെടുത്തെന്ന് രാജ്നാഥ് സിംഗ് ട്വീറ്ററിലൂടെ അറിയിച്ചു. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും അടങ്ങിയ 75 അംഗ സംഘം പരേഡിൽ പങ്കെടുത്തതിൽ അഭിമാനിക്കുന്നതായും സിംഗ് പറഞ്ഞു.


മൂന്നു സേനയിലെയും ഉദ്യോഗസ്ഥർ അടങ്ങിയ 75 അംഗ സംഘമാണ് റഷ്യൻ സായുധസേനയ്ക്കൊപ്പം വിജയദിന പരേഡിൽ പങ്കെടുത്തത്. ഇന്ത്യയെക്കൂടാതെ പതിനേഴ് രാജ്യങ്ങളിൽനിന്നുള്ള സേനാവിഭാഗങ്ങളും പരേഡിന്‍റെ ഭാഗമായി. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ പരേഡ് പരിശോധിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സായുധ സേനയും സഖ്യകക്ഷികൾക്കൊപ്പമായിരുന്നു. യുദ്ധത്തിൽ 87,000 ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിക്കുകയും 34,354 പേർക്കു പരിക്കേൽക്കുകയും ചെയ്തു.