ഇസ്ലാമാബാദ്: യുഎസ് ജേർണലിസ്റ്റ് ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തുകൊന്ന കേസിൽ അൽക്വയ്ദ നേതാവ് അഹമ്മദ് ഒമർ സയിദ് ഷേക്കിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സസ്പെൻഡ് ചെയ്യണമെന്ന സിന്ധ് സർക്കാരിന്റെ ആവശ്യം പാക് സുപ്രീംകോടതി തള്ളി.
വാൾസ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യാ ബ്യൂറോ ചീഫായ പേളിനെ 2002ലാണ് പാക്കിസ്ഥാനിൽ നിന്ന് അക്രമികൾ റാഞ്ചിയത്. പിന്നീട് ഇദ്ദേഹത്തെ കഴുത്തറുത്തു കൊലപ്പെടുത്തി. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന സയിദിനെയും മൂന്നു സഹായികളെയുമാണ് സിന്ധ് ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ച് ഈ വർഷം ഏപ്രിലിൽ കുറ്റവിമുക്തരാക്കിയത്. ഈ വിധി സസ്പെൻഡ് ചെയ്യണമെന്നായിരുന്നു സിന്ധ് സർക്കാരിന്റെ ആവശ്യം. പേളിന്റെ മാതാപിതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഡാനിയൽ പേൾ കേസ്: ഹൈക്കോടതി വിധിക്കു സ്റ്റേയില്ല
11:58 PM Jun 01, 2020 | Deepika.com