വെട്ടുക്കിളികൾ നമ്മുടെ കർഷകരുടെ ഉറക്കം കെടുത്തുമോ ? കൃഷിവകുപ്പ് അടിയന്തര നീക്കം നടത്തേണ്ടത് അനിവാര്യം. കാലവർഷ മേഘങ്ങൾ കേരള തീരങ്ങളിൽ. ഏലക്ക ലേലം പുനരാരംഭിച്ചതു കർഷകർക്ക് ആശ്വാസമായി, കാലാവസ്ഥ അനുകൂലമായാൽ ബംപർ ഉത്പാദനം പ്രതീക്ഷിക്കാം. അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് വില ഉയർത്തി; ലക്ഷ്യം ഇറക്കുമതി ചരക്കിന് ഉയർന്ന ലാഭം ഉറപ്പുവരുത്തുക. കോവിഡ് പ്രശ്നങ്ങൾക്കിടയിൽ തമിഴ്നാട്ടിൽ കൊപ്രയ്ക്ക് ഡിമാൻഡ് മങ്ങി, വെളിച്ചെണ്ണ വില ഇടിഞ്ഞു. റബർ വ്യാപാരം പുനരാരംഭിച്ചെങ്കിലും വില പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. സ്വർണവിലയിൽ ചാഞ്ചാട്ടം.
പാക്കിസ്ഥാനിൽനിന്നുള്ള വെട്ടുക്കിളികൾ ഉത്തരേന്ത്യയും കടന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വ്യാപക ആക്രമണം നടത്തിയ അവ ഈ വാരം കേരളത്തിലെ കൃഷിയിടങ്ങളിലും താണ്ടവമാടാൻ ഇടയുണ്ട്. തമിഴ്നാട്ടിൽ റബർ, വാഴ കൃഷിത്തോട്ടങ്ങൾ വെട്ടുക്കിളികളുടെ ആക്രമണം നേരിട്ടു. സംസ്ഥാന കൃഷിവകുപ്പ് ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ റബർ മാത്രമല്ല, കയറ്റുമതി വിപണിയിൽ പ്രിയമേറിയ സുഗന്ധവ്യഞ്ജന കൃഷിയും വൻ പ്രതിസന്ധിയിൽ അകപ്പെടും. വിദേശ കീടനാശിനി എത്തിച്ചാൽ മാത്രമേ കേരളത്തിലെ കൃഷിയിടങ്ങളെ വെട്ടുക്കിളികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാനാവൂ.
ഏലം
ലേലം തുടങ്ങിയ സാഹചര്യത്തിൽ നിരക്ക് ഉയരുമെന്ന വിശ്വാസത്തിലാണു കർഷകർ. ഉത്തരേന്ത്യയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ അവർ വില ഉയർത്തിയും ശേഖരിക്കാം. കയറ്റുമതിക്കു പ്രിയമേറിയ എട്ട് എംഎം ചരക്കിനു ക്ഷാമം നേരിടുന്നുണ്ട്. ആദ്യലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 2410 രൂപയിൽ കൈമാറി. ഇതിനിടെ കാലവർഷം കേരളതീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. വേനൽമഴ പതിവിലും കൂടുതലായിരുന്നു. മാർച്ച്-മേയിൽ ഒമ്പത് ശതമാനം മഴ കൂടുതലായി ലഭിച്ചു. കാലവർഷം ചതിച്ചില്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം അടുത്ത സീസണിൽ ഉയരും. അതേസമയം കിടബാധകളുടെ ആക്രമണം തടയാനായില്ലെങ്കിൽ തിരിച്ചടിയാവും.
ഏതാനും വർഷങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്കു കയറ്റുമതി നടത്തിയ ഇന്ത്യൻ ഏലത്തിനു ഗംഭീര സ്വീകരണം ലഭിച്ചു. ആദ്യകയറ്റുമതിയായി 12 ടൺ സൗദിയിൽ ഇറക്കി. പുതിയ സാഹചര്യത്തിൽ കുടുതൽ ഓർഡറുകൾ എത്തുമെന്നാണു വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. നേരത്തേ പ്രതിവർഷം 3000‐3500 ടൺ എലക്ക സൗദി ശേഖരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങളും പതിവുപോലെ രംഗത്തെത്തുന്നത് ഉയർന്ന വിലയ്ക്ക് അവസരമൊരുക്കാം.
കുരുമുളക്
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 4500 ഡോളറാണ്. മലബാർ മുളകിന് ആവശ്യക്കാരില്ല, അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് ചൈന കനത്ത തോതിൽ വിയറ്റ്നാം കുരുമുളക് ശേഖരിച്ചു. വിയറ്റ്നാം, ടണ്ണിന് 1900 ഡോളറിൽനിന്ന് അതിവേഗം നിരക്ക് 2500 ഡോളറാക്കി. വിയറ്റ്നാമിന്റെ നീക്കം കണ്ട് ഇന്തോനേഷ്യ വില 2200 ഡോളറായും ബ്രസീൽ 2100 ഡോളറായും മലേഷ്യ 2400 ഡോളറായും വർധിപ്പിച്ചു. ശ്രീലങ്ക 3000‐3500 ഡോളറിനു ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കയിൽ വിളവെടുപ്പിനു തുടക്കം കുറിച്ചതോടെ ഇന്ത്യയിലേക്ക് അവിടെനിന്നുള്ള ചരക്ക് എത്തിയാൽ ആഭ്യന്തര കർഷകർക്കു തിരിച്ചടിയാവും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 400 രൂപ ഉയർന്നു 32,900 രൂപയായി.
ജാതിക്ക
നാളികേരം
റബർ
ബാങ്കോക്കിൽ നാലാം ഗ്രേഡിനു തുല്യമായ ചരക്ക് 10,800 രൂപയിലാണ്. ടോക്കോം എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണ്. സെപ്റ്റംബർ അവധി കിലോ 147യെന്നിലാണ്.
സ്വർണം
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1734 ഡോളറിൽനിന്ന് 1693 ഡോളർവരെ താഴ്ന്ന വേളയിൽ ഓപ്പറേറ്റർമാർ നിക്ഷേപകരായതോടെ നിരക്ക് വീണ്ടും ഉയർന്ന് 1735വരെ കയറിയെങ്കിലും ക്ലോസിംഗിൽ 1731 ഡോളറിലാണ്.