കാബൂൾ: രണ്ടായിരം താലിബാൻ തടവുകാരെ ഉടൻ മോചിപ്പിക്കുമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. ഈദുൾ ഫിത്തർ പ്രമാണിച്ച് മൂന്നു ദിവസത്തെ വെടിനിർത്തലിനു താലിബാൻ തയാറായ സാഹചര്യത്തിലാണ് ഈ നടപടി. ദോഹയിൽ യുഎസും താലിബാനും ഒപ്പുവച്ച കരാർ പ്രകാരം അയ്യായിരം തടവുകാരെയാണു വിട്ടയയ്ക്കേണ്ടിയിരുന്നത്.
ഇതിനകം ആയിരം പേരെ കാബൂൾ ഭരണകൂടം വിട്ടയച്ചു. നിശ്ചിത എണ്ണം സൈനികരെ വിട്ടയയ്ക്കാമെന്ന വാഗ്ദാനത്തിൽനിന്നു താലിബാൻ പിന്നോട്ടു പോയതിനെത്തുടർന്ന് മേയ് 11നു തടവുകാരുടെ മോചനം കാബൂൾ നിർത്തിവയ്ക്കുകയായിരുന്നു.
വെടിനിർത്തലിനു താലിബാൻ മുൻകൈയെടുത്ത സ്ഥിതിക്ക് ഇനി സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാമെന്നാണു പ്രതീക്ഷയെന്ന് ഗനി വ്യക്തമാക്കി.
2000 താലിബാൻകാരെ മോചിപ്പിക്കുന്നു
12:31 AM May 26, 2020 | Deepika.com